Connect with us

Kerala

മാങ്കൂട്ടത്തില്‍ കുട്ടി: ചെന്നിത്തല

കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ അന്‍വറിനാകില്ലന്നും ചെന്നിത്തല

Published

|

Last Updated

ആലപ്പുഴ | പി വി അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. മത്സരത്തില്‍ ഉറച്ചു നില്‍ക്കണമോ എന്ന് അന്‍വര്‍ തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍ അന്‍വറിനാകില്ലന്നും ചെന്നിത്തല വ്യക്തമാക്കി.

യു ഡി എഫ് ഒറ്റകെട്ടായി പ്രവര്‍ത്തിക്കും. നിലമ്പൂരില്‍ യു ഡി എഫ് മിന്നും വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. അന്‍വറിനെ ചേര്‍ത്ത് നിര്‍ത്താനായിരുന്നു ആഗ്രഹം. എല്ലാ യു ഡി ഫ് നേതാക്കളും അത് ആഗ്രഹിച്ചു. സര്‍ക്കാനിതിരെ എല്ലാവരെയും യോജിപ്പിച്ചു നിര്‍ത്താനായിരുന്നു ശ്രമം. ഇനി ചര്‍ച്ച ഉണ്ടാവില്ല. യു ഡി എഫ് പല തവണ അന്‍വറുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാന്‍ ഒരു ഘട്ടത്തിലും അന്‍വര്‍ തയ്യാറായില്ല. അന്‍വറുമായി ഒരു ചര്‍ച്ചയും വേണ്ടെന്ന് യു ഡി എഫ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. അന്‍വര്‍ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വറിന്റെ അധ്യായം അടച്ചെന്ന് പറഞ്ഞത് വി ഡി സതീശന്റെ അഭിപ്രായമെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ വാതില്‍ അടക്കല്‍ ഇല്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും പ്രതികരണം.

 

---- facebook comment plugin here -----

Latest