Connect with us

Kerala

കേരളത്തില്‍ ബീച്ച് ടൂറിസം നടപ്പിലാക്കും; മന്ത്രി മുഹമ്മദ് റിയാസ്

ലോബിയല്ല, എന്ത് വന്നാലും കേരളത്തില്‍ ബീച്ച് ടൂറിസം നടപ്പിലാക്കുമെന്നും വര്‍ക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം| വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചാവക്കാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോബിയല്ല, എന്ത് വന്നാലും കേരളത്തില്‍ ബീച്ച് ടൂറിസം നടപ്പിലാക്കുമെന്നും വര്‍ക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മറ്റ് കടലോര ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ചത്. ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് പാലത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള ബ്രിഡ്ജിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോമുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടെനിന്ന് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. സുരക്ഷാ സംവിധാനങ്ങളും ഫ്ളോട്ടിങ് ബ്രിഡ്ജില്‍ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

 

 

 

 

---- facebook comment plugin here -----

Latest