Connect with us

Kerala

അര്‍ത്തുങ്കലിലെ ലൈംഗിക പീഡനം: പ്രതി ബംഗ്ലാദേശുകാരനാണെന്ന് തെളിഞ്ഞു

തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലെ പിരോജ്പുര്‍ ജില്ലക്കാരനായ ഷമീം എന്ന ആരിഫുല്‍ ഇസ്ലാമാണ് പിടിയിലായത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ അര്‍ത്തുങ്കലിലെ ലൈംഗിക പീഡനക്കേസിലെ പ്രതി ബംഗ്ലാദേശുകാരനാണെന്ന് തെളിഞ്ഞു. തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലെ പിരോജ്പുര്‍ ജില്ലക്കാരനായ ഷമീം എന്ന ആരിഫുല്‍ ഇസ്ലാമാണ് പിടിയിലായത്. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ കഴിഞ്ഞ ജൂണിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.

കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. ആക്രി പെറുക്കാനെത്തിയ ഷമീം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പ്രതിയെ സംഭവ ദിവസം തന്നെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ ബംഗാളിയായ അതിഥി തൊഴിലാളിയാണെന്നായിരുന്നു സൂചന. എന്നാല്‍, പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചേദ്യം ചെയ്തതോടെയാണ് പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് വ്യക്തമായത്.

 

Latest