Connect with us

Ongoing News

ഗള്‍ഫ് സെക്ടറില്‍ അധിക വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

അബൂദബി, റാസല്‍ഖൈമ, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് കേരളം അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് ഓരോ ആഴ്ചയും 24 അധിക വിമാനങ്ങള്‍ ചേര്‍ക്കും.

Published

|

Last Updated

ദുബൈ | ഗള്‍ഫിനും ഇന്ത്യയ്ക്കും ഇടയില്‍ വരാനിരിക്കുന്ന വേനല്‍ക്കാലത്ത് അധിക വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. അബൂദബി, റാസല്‍ഖൈമ, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് കേരളം അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് ഓരോ ആഴ്ചയും 24 അധിക വിമാനങ്ങള്‍ ചേര്‍ക്കും. ടിക്കറ്റിന് വിവിധ ഓപ്ഷനുകള്‍ കഴിഞ്ഞാഴ്ച എയര്‍ലൈന്‍ ആരംഭിച്ചിരുന്നു.

വേനല്‍ക്കാലത്ത് യാത്രക്കാരുടെ വര്‍ധന പരിഗണിച്ചാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. 2024 ലെ സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്സ്-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365-ലധികം സര്‍വീസുകളാണ് ഇന്ത്യ എയര്‍ എക്‌സ്പ്രസ്സ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 259 ആഭ്യന്തര സര്‍വീസുകളും 109 അന്താരാഷ്ട്ര സര്‍വീസുകളുമുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിദിനം 55 ആഭ്യന്തര സര്‍വീസുകളും 19 അന്താരാഷ്ട്ര സര്‍വീസുകളും ഈ വര്‍ഷം കൂടുതലുണ്ട്. ആഭ്യന്തര സര്‍വീസില്‍ 25 പേര്‍ക്കും അന്താരാഷ്ട്ര സര്‍വീസില്‍ 20 പേര്‍ക്കും വര്‍ധന. അബൂദബി, ദമാം, ജിദ്ദ, ഷാര്‍ജ തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.

തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മംഗലാപുരം, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അയോധ്യ, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളുടെ എണ്ണം കൂടി വര്‍ധിപ്പിച്ചുകൊണ്ടാണ് എയര്‍ലൈന്‍സ് തീരുമാനം.

യാത്രക്കാര്‍ക്ക് നാല് തരം ഫെയറുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ്സ് ലൈറ്റ്, 15 ചെക്ക് ഇന്‍ ബാഗേജുകള്‍ കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്‌സ്പ്രസ്സ് മൂല്യം, ചെയിഞ്ച് ഫീ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യാത്രാ തീയതി മാറ്റാന്‍ കഴിയുന്ന എക്‌സ്പ്രസ്സ് ഫ്‌ളെക്സ്, ബിസിനസ്സ് ക്ലാസ് സേവനങ്ങള്‍ നല്‍കുന്ന എക്‌സ്പ്രസ്സ് ബിസ് നിരക്കുകള്‍ എന്നിവയാണിത്.

 

Latest