Connect with us

Education

പ്ലസ്ടു, വി എച്ച് എസ് ഇ ഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പ്ലസ്ടു, വി എച്ച് എസ് ഇ ഫലം പ്രഖ്യാപിച്ചു. ആപ്പുകളിലൂടെയും ഫലമറിയാം. വെബ്സൈറ്റില്‍ വൈകീട്ട് നാലിന് ലഭിക്കും. പ്ലസ്ടു വിജയ ശതമാനം 87.94 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 85.13 ആയിരുന്നു. 3,28,702 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 80.36 ആണ് വി എച്ച് എസ് ഇ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 76.06 ആയിരുന്നു. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയ ശതമാനം 53 ആണ്. 25,293 വിദ്യാര്‍ഥികള്‍ വിജയിച്ചു. സയന്‍സ്- 90.52 ശതമാനം, ഹ്യുമാനിറ്റീസ്-80.4, കൊമേഴ്സ്- 89.13, ആര്‍ട്ട്- 89.33 എന്നിങ്ങനെയാണ് വിജയശതമാനം. തിരുവനന്തപുരം പി ആര്‍ ഡി ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 48,383 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലാണ്- 91.11. കുറവ് പത്തനംതിട്ട ജില്ലയില്‍- 82.53 ശതമാനം. വി എച്ച് എസ് ഇയില്‍ 239 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് മേഖലയില്‍ 90.37 ശതമാനവും അണ്‍ എയ്ഡഡ് മേഖലയില്‍ 87.67 ശതമാനവുമാണ് വിജയം. സ്പെഷ്യല്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in. എന്നീ വെബ്സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനികളിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണ് ഫലപ്രഖ്യാപനം. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യ നിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍ നിന്നും ചെയ്തതാണ് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്ലസ് വണ്‍സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിക്കും. ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സേ പരീക്ഷയ്ക്കും പുനപ്പരിശോധനയ്ക്കും തയാറെടുക്കുന്നവര്‍ക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാം. ആഗസ്റ്റ് ആദ്യവാരം മുതല്‍ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുമെന്നും എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest