Editors Pick
FACT FILE: ഇറാന് പുതിയ പ്രസിഡന്റ്; ആരാണ് ഇബ്‌റാഹീം റെയ്‌സി?

ടെഹ്‌റാന്‍ | ജുഡീഷ്യറിയുടെ തലവനും തീവ്രചിന്താഗതി പുലര്‍ത്തുന്നയാളുമാണ് ഇറാന്റെ പുതിയ പ്രസിഡന്റ് ഇബ്‌റാഹീം റെയ്‌സി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെപ്പോലെ, കറുത്ത തലപ്പാവ് ധരിക്കുന്നയാളാണ് റെയ്‌സിയും. 82 കാരനായ ഖമേനി അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റെയ്‌സിയെ പരാമര്‍ശിച്ചിരുന്നു.
വടക്കുകിഴക്കന്‍ ഇറാനിലെ മഷാദിലാണ് റെയ്‌സിയുടെ ജനനം. ഷിയാക്കളുടെ പ്രധാന ആരാധാന കേന്ദ്രം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. ഒരു ക്ലറിക്കല്‍ കുടുംബത്തില്‍ വളര്‍ന്ന റെയ്‌സി മതപഠനവും ഭൗതിക പഠനവും നേടിയിട്ടുണ്ട്. കോമില്‍ ഖമേനി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ കീഴിലാണ് അദ്ദേഹം മതപഠനം പൂര്‍ത്തിയാക്കിയത്. ആറ് ഗ്രേഡ് ക്ലാസിക്കല്‍ വിദ്യാഭ്യാസവും നിയമത്തില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ടെന്ന് പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ആദ്ദേഹം വ്യക്തമാക്കിയിരുന്നു.
1979 ലെ ഇസ്ലാമിക് റിപ്പബ്ലിക്ക് വിപ്ലവത്തിന് തൊട്ടുമുന്‍പ് അദ്ദേഹം കോമിലെ മതപഠന കേന്ദ്രത്തിൽ പഠനം തുടങ്ങിയപ്പോള്‍ മുഹമ്മദ് റെസാ ഷാ പഹ്ലവിയുടെ ഭരണത്തില്‍ ഇറാനികള്‍ അസംതൃപ്തരായിരുന്നു. ഷായെ പ്രവാസത്തിലേക്ക് തള്ളിവിടുകയും സുപ്രീം നേതാവ് ആയത്തുല്ല റുഹുല്ലാ ഖമേനിയുടെ കീഴില്‍ പുതിയ ക്ലറിക്കല്‍ സ്ഥാപനം രൂപീകരിക്കുകയും ചെയ്ത ചില സംഭവങ്ങളില്‍ പങ്കാളിയായിരുന്നു റെയ്‌സി.

റെയ്സി നിലവിലെ പ്രസിഡന്റ് റൂഹാനിയോടൊപ്പം
1979 ലെ വിപ്ലവത്തിനുശേഷം റെയ്‌സി തെക്കുപടിഞ്ഞാറന്‍ ഇറാനിലെ മസ്ജിദ് സോളിമാനിലെ പ്രോസിക്യൂട്ടര്‍ ഓഫീസില്‍ ചേര്‍ന്നു. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍, മറ്റ് നിരവധി അധികാരപരിധിയിലെ പ്രോസിക്യൂട്ടര്‍ എന്ന നിലയിലേക്ക് അദ്ദേഹം വളര്‍ന്നു. ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായ അദ്ദേഹം 1985 ല്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് മാറിയപ്പോള്‍ നിര്‍ണായക സംഭവവികാസമുണ്ടായി.
എട്ടുവര്‍ഷത്തെ കഠിനമായ ഇറാന്‍ – ഇറാഖ് യുദ്ധം അവസാനിച്ച് മാസങ്ങള്‍ക്കുശേഷം, ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരുടെ അപ്രത്യക്ഷവും രഹസ്യവുമായ വധശിക്ഷകള്‍ക്ക് മേല്‍നോട്ടം വഹിച്ച “മരണ കമ്മീഷന്‍” എന്ന വിഭാഗത്തിന്റെ ഭാഗമായിരുന്നു അന്ന് ഇബ്‌റാഹീം റെയ്‌സി. കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊതുജന പ്രതിഷേധം ഇല്ലാതാക്കിയതിന് 2019 ല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലക്ഷ്യമിട്ട ആദ്യത്തെ ഇറാനിയന്‍ പ്രസിഡന്റായി റെയ്‌സി മാറും.
1989 ല്‍ ഖമേനി പരമോന്നത നേതൃത്വത്തിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്ന് റെയ്‌സി ഇറാനിലെ നീതിന്യായ വ്യവസ്ഥയില്‍ തുടര്‍ന്നു. പിന്നീട് ടെഹ്‌റാന്‍ പ്രോസിക്യൂട്ടറായി ചുമതലയേറ്റു. അതിനുശേഷം ജനറല്‍ ഇന്‍സ്‌പെക്ഷന്‍ ഓര്‍ഗനൈസേഷനിലും 2014 വരെ ഒരു ദശാബ്ദക്കാലം ഡെപ്യൂട്ടി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്താണ് 2009 ലെ ജനാധിപത്യ അനുകൂല ഹരിത പ്രസ്ഥാന പ്രതിഷേധം നടന്നിരുന്നത്.
2006 ല്‍, ഡെപ്യൂട്ടി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന സമയത്ത് റെയ്‌സി ആദ്യമായി ദക്ഷിണ ഖുറാസാനില്‍ നിന്ന് വിദഗ്ദ്ധരുടെ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 ല്‍ ഇറാനിലെ അറ്റോര്‍ണി ജനറലായി സ്ഥാനക്കയറ്റം ലഭിച്ച റെയ്‌സി, 2016 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ആരാധനാലയം, ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവയുടെ ചുമതലകള്‍ അദ്ദേഹത്തിനായിരുന്നു. ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിലെ മത, ബിസിനസ്സ് പ്രമാണിമാരുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും റെയ്‌സിക്ക് സാധിച്ചു.
2017 ല്‍ റെയ്‌സി ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് റൂഹാനിക്കെതിരെ പ്രധാന സ്ഥാനാര്‍ത്ഥിയായി. പടിഞ്ഞാറുമായി ഇടപഴകുന്നതിനും 2015 ല്‍ ഇറാന്റെ ലോകശക്തികളുമായുള്ള ആണവ കരാറിനും നേതൃത്വം നല്‍കി. രാജ്യത്തിന്റെ ആണവ പദ്ധതിയെ തടയുന്നതിന് പകരമായി ബഹുമുഖ ഉപരോധം നീക്കി.
2019 ലെ പരമോന്നത നേതാവ് അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചു. അഴിമതിക്കെതിരായ നിലപാടിലൂടെ റെയ്‌സി തന്റെ പ്രതിച്ഛായ ഉറപ്പിക്കാന്‍ ശ്രമിച്ചു. പൊതു വിചാരണ നടത്തി സര്‍ക്കാരിനോടും ജുഡീഷ്യറിയോടും അടുത്ത വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട് റെയ്‌സി. പൊതു ഇടങ്ങളിലെ വനിതകളുടെ സാന്നിധ്യം അടക്കമുള്ള ഒട്ടേറെ സാമൂഹിക വിഷയങ്ങളില്‍ കടുത്ത നിലപാട് പുലര്‍ത്തുന്ന റെയ്‌സിയെ മുന്‍ പ്രസിഡന്റും ഇറാനിലെ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖമേനിയിയുടെ പിന്തുടര്‍ച്ചക്കാരനായാണ് ഇറാനിലെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
റെയ്‌സിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.