Connect with us

National

കൊവിഡ് ഭീതിയാല്‍ ആരും സഹായിച്ചില്ല; മാതാവിന്റെ മൃതദേഹം മകന്‍ ശ്മശാനത്തിലെത്തിച്ചത് ബൈക്കിലിരുത്തി

Published

|

Last Updated

ആന്ധ്ര | കൊവിഡ് ഭീതിയാല്‍  ആരും സഹായിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സ്ത്രീയുടെമൃതദേഹം ശ്മശാനത്തിലെത്തിച്ചത് ബൈക്കില്‍. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് ദാരുണ സംഭവം. അമ്പതുകാരിയായ സ്ത്രീയെ കൊവിഡ്ലക്ഷണങ്ങളോടെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആരോഗ്യനില മോശമായ ഇവര്‍ പരിശോധനാഫലം വരുന്നതിന് മുമ്പുതന്നെ മരിച്ചു. തുടര്‍ന്ന്

മൃതദേഹം ശ്മശാനത്തിലെത്തിക്കുന്നതിനായി സ്ത്രീയുടെ മകനും മരുമകനും ചേര്‍ന്ന് ആംബുലന്‍സുള്‍പ്പടെയുളള വാഹനങ്ങള്‍ക്കായി പലരേയും സമീപിച്ചെങ്കിലും കൊവിഡ് രോഗത്തോടുള്ള ഭീതിയാല്‍ ആരും വരാന്‍ തയ്യാറായില്ല. തുടര്‍ന്ന്ഇരുവരും മൃതദേഹം ബൈക്കിന് നടുവിലിരുത്തിയാണ് 20 കിലോമീറ്റര്‍ ദുരെയുള്ള ശ്മശാനത്തില്‍ മൃതദേഹമെത്തിച്ചത്. ബൈക്കില്‍ മൃതദേഹം കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പരന്നതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.