Connect with us

Kerala

ഫാസ്ടാഗ് നിര്‍ബന്ധമാക്കിയ ആദ്യദിനം പാലിയേക്കരയില്‍ വന്‍ ഗതാഗത കുരുക്ക്

Published

|

Last Updated

തിരുവനന്തപുരം | ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ പാലിയേക്കരയില്‍ അനുഭവപ്പെടുന്നത് വന്‍ ഗതാഗതക്കുരുക്ക്. നിരവധി വാഹനങ്ങളാണ് ഫാസ്ടാഗ് ഇല്ലാതെ ഇന്ന് പുലര്‍ച്ചെ മുതല്‍ പാലിയേക്കരയിലെത്തിയത്. പലര്‍ക്കും ഫാസ്്ടാഗ് നിര്‍ബന്ധമാക്കിയത് അറിയിയില്ലായിരുന്നു. ഒരു കിലോമീറ്ററോളം ദൂരം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

മൂന്നുതവണയായി നീട്ടിനല്‍കിയ ശേഷമാണ് ഇന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. 2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി ഫെബ്രുവരി 15 വരെ ഇളവ് നീട്ടി. ടോള്‍ ബൂത്തിലെ പണം നല്‍കാവുന്ന ലൈനുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല. എന്നാല്‍ ഫസ്റ്റ് സംവിധാനത്തിലേക്ക് മാറാത്തവര്‍ ഇപ്പോഴും നിരവധിയാണ്.

ഫാസ്ടാഗ് വരുന്നതോടെ മൂന്നു സെക്കന്റുകൊണ്ട് പണമടച്ച് വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാം. ആര്‍എഫ്ഐഡി റീഡിംഗിലെ പ്രശ്നങ്ങളും സാങ്കേതിക തകരാറുകള്‍ക്കും ഒപ്പം അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികളും ഉണ്ട്. പഴയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗെടുക്കാന്‍ ടോള്‍ പ്ലാസകളിലും 23 ബേങ്കുകളുടെ ശാഖകളിലും ഓണ്‍ലൈന്‍ പെയ്മെന്റ് ആപ്പുകളിലും സൗകര്യമുണ്ട്. അക്കൗണ്ടുകളില്‍ മതിയായ പണമില്ലാതെ വാഹനം ടോള്‍ ഗേറ്റില്‍ കുടുങ്ങിയാല്‍ ഉടമകള്‍ ഇരട്ടി തുക നല്‍കേണ്ടി വരും.