Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു; വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിച്ചു. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനുള്ള ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 249 വരെയാക്കാന്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 227 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ (25) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുള്ളത്. ആലപ്പുഴ 15, എറണാകുളം 21, ഇടുക്കി 12, കണ്ണൂര്‍ 15, കാസര്‍കോട് 14, കൊല്ലം 14, കോട്ടയം 16, കോഴിക്കോട് 16, മലപ്പുറം 12, പാലക്കാട് 14, പത്തനംതിട്ട 25, തിരുവനന്തപുരം 25, തൃശൂര്‍ 19, വയനാട് 9 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 2124 പേരാണ് ഇവിടെ വാക്‌സിനെടുത്തത്. ആലപ്പുഴ 1186, എറണാകുളം 1796, ഇടുക്കി 883, കണ്ണൂര്‍ 1390, കാസര്‍ഗോഡ് 819, കൊല്ലം 1169, കോട്ടയം 1484, കോഴിക്കോട് 1371, മലപ്പുറം 876, പാലക്കാട് 1313, പത്തനംതിട്ട 1594, തിരുവനന്തപുരം 1739, തൃശൂര്‍ 2124, വയനാട് 706 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ശനിയാഴ്ച 80 കേന്ദ്രങ്ങളിലായി 6236 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 72,530 ആയി.

Latest