Connect with us

Kerala

ഓപ്പറേഷന്‍ പി ഹണ്ട്: പത്തനംതിട്ടയില്‍ യുവ ഡോക്ടറും വിദ്യാര്‍ഥിയും അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട | കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും കൈവശം വയ്ക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടത്തുന്ന പി ഹണ്ട് എന്ന് പേരിട്ട മൂന്നാംഘട്ട റെയ്ഡ് പത്തനംതിട്ട ജില്ലയില്‍ 13 സ്ഥലത്തു നടത്തിയതില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 മൊബൈല്‍ ഫോണുകളും രണ്ടു മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു. യുവഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.
തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ഓരോ അറസ്റ്റ്. പുളിക്കീഴ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവഡോക്ടര്‍ പിടിയിലായത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തുവരുന്ന ഡോക്ടര്‍ സേവിന്‍ ആന്റോ (23)ആണ് അറസ്റ്റിലായത്. തിരുവല്ല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ ആക്ട് പ്രകാരമുള്ള കേസില്‍ ഹൈദരാബാദില്‍ എം എ വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന്‍(21)

അറസ്റ്റിലായി. ഇരുവരുടെയും മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീലച്ചിത്രങ്ങളും വിഡിയോകളും കണ്ടെടുത്തു. ജില്ലയില്‍ ഈ വര്‍ഷം മൂന്നാം തവണയാണ് പി ഹണ്ട് റെയ്ഡ് നടക്കുന്നത്. ബാക്കിയുള്ള ഒന്‍പത് കേസുകള്‍ 102 സി ആര്‍ പി സി പ്രകാരമെടുത്തതാണ്. ഇതോടെ ഈവര്‍ഷം ആകെ എടുത്ത കേസുകളുടെ എണ്ണം 21 ആയി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ജില്ലാ സൈബര്‍ സെല്‍ എ എസ് ഐ സുനില്‍കുമാര്‍, എസ് സി പി ഒ മാരായ ശ്രീകുമാര്‍, രാജേഷ്, ഡാന്‍സാഫ് അംഗങ്ങളായ എ എസ് ഐ മാരായ വില്‍സണ്‍, അജികുമാര്‍, സി പി ഒ മാരായ സുജിത്ത്, മിഥുന്‍ ജോസ്, ശ്രീരാജ് പങ്കെടുത്തു.

Latest