Connect with us

Kerala

ശബരിമലയില്‍ അയ്യായിരം പേരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. രണ്ടായിരം തീര്‍ഥാടകര്‍ക്ക് പകരം 5000 പേരെ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാനം ഹര്‍ജി നല്‍കിയത്. വസ്തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്ന് പ്രത്യേക അനുമതി ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ ഇതിനകം തന്നെ 250 ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പലരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ത്ഥാടകരുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കോവിഡ് വൈറസ് ഭീഷണി നീങ്ങിയിട്ടില്ല. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഹൈക്കോടതി നടപടിയെന്നാണ് കേരളത്തിന്റെ ആരോപണം.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയും ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്നാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

Latest