Connect with us

Kerala

വണ്ടൂരിലെ മോദി ആരാധികക്ക് ദയനീയ തോല്‍വി; ആകെ ലഭിച്ചത് 56 വോട്ടുകള്‍

Published

|

Last Updated

മലപ്പുറം |  വണ്ടൂരില്‍ ബിജെപിക്കായി മത്സരിച്ച ന്യൂനപക്ഷ സ്ഥാനാര്‍ഥിക്ക് ദയനീയ പരാജയം. വണ്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ടി പി സുല്‍ഫത്ത് ആണ് കനത്ത തോല്‍വിയറിഞ്ഞത്. വെറും 56 വോട്ടുകള്‍ മാത്രമാണ് സുല്‍ഫത്തിന് ലഭിച്ചത്. ഇവിടെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സീനത്ത് 961 വോട്ടുകളോടെ വിജയം നേടി. രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്വതന്ത്ര അന്‍സ് രാജന് 650 വോട്ടുകളാണ് ലഭിച്ചത്.

മലപ്പുറം ജില്ലയില്‍ ബിജെപിക്കായി ന്യൂനപക്ഷ സ്ഥാനാര്‍ഥി മത്സരിപ്പിക്കുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു. മുത്തലാഖ് അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായ തീരുമാനമെടുത്ത മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് സുല്‍ഫത്ത്  അവകാശപ്പെട്ടിരുന്നു. ഇതാണ് തന്നെ ബിജെപി പാളയത്തിലെത്തിച്ചതെന്നും ഇവര്‍ പറഞ്ഞിരുന്നു. വണ്ടൂരില്‍ ആകെയുള്ള 15 വാര്‍ഡുകളില്‍ എട്ട് സീറ്റുകളും യുഡിഎഫ് നേടിയിട്ടുണ്ട്. ഏഴ് സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്.

Latest