National
കര്‍ഷക പ്രക്ഷോഭകര്‍ക്ക് നേരെ 'തുക്‌ഡെ തുക്‌ഡെ ഗ്യാംഗ്' പ്രയോഗവുമായി കേന്ദ്ര മന്ത്രി

പാറ്റ്‌ന | കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കനത്ത പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ തുക്‌ഡെ തുക്‌ഡെ ഗ്യാംഗ് (രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍) എന്ന വിവാദ പ്രയോഗവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് രാജ്യദ്രോഹികള്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബിഹാറില്‍ ബി ജെ പി സംഘടിപ്പിക്കുന്ന കര്‍ഷക സമ്മേളനത്തിലാണ് കേന്ദ്ര മന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്. കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് ബി ജെ പി നടത്തുന്ന സമ്മേളനമാണിത്. ബക്ത്യാര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ തെക്ബിഗ ഗ്രാമത്തിലാണ് സമ്മേളനം നടന്നത്.
നിയമം പിന്‍വലിക്കും വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് അവര്‍ പറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നു. പക്ഷേ കര്‍ഷക പ്രതിഷേധത്തിന്റെ നേട്ടം കൊയ്യുന്ന രാജ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയാണ്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നേരത്തേ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്ക് നേരെയും ഇതേ പ്രയോഗമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരെ നടത്തിയിരുന്നത്.