Connect with us

International

ന്യൂസ്‌ലന്‍ഡില്‍ മസ്ജിദുകളില്‍ കൂട്ടക്കൊല നടത്തിയ ഭീകരന്‍ മൂന്ന് മാസം ഇന്ത്യയില്‍ താമസിച്ചതായി കണ്ടെത്തി

Published

|

Last Updated

വെല്ലിംഗ്ടണ്‍ | ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മസ്ജിദുകളില്‍ 51 പേരെ ക്രൂരമായി വെടിവച്ചു വീഴ്ത്തിയ  ഭീകരന്‍ ബ്രന്റന്‍ ടറാന്റ് മൂന്ന് മാസം ഇന്ത്യയില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2016ലാണ് ബ്രന്റന്‍ ഇന്ത്യയില്‍ താമസിച്ചത്. അതേ സമയം ഈ കാലയളവില്‍ ബ്രന്റന്‍ ഇന്ത്യയില്‍ എന്തു ചെയ്തുവെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിലില്ല.

2019 മാര്‍ച്ച് 15നാണ് ന്യൂസിലന്‍ഡില്‍ ബ്രന്റന്‍ വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.തീവ്ര സ്വഭാവമുള്ള സംഘടനകളുടെ വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും ബ്രന്റന്‍ കണ്ടിരുന്നു. കൂട്ടക്കൊല നടത്തുന്നതിനു മുന്‍പ് ബ്രന്റന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് 2019ലാണ് ന്യൂസിന്‍ഡിലേക്ക് എത്തുന്നത്. ആക്രമണം നടത്തണമെന്ന് ഉറപ്പിച്ചാണ് ബ്രന്റന്‍ ന്യൂസിലന്‍ഡില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest