Connect with us

Kerala

അല്‍ഖാഇദ ബന്ധം ആരോപിച്ച് ജയിലിലടച്ച മുഹമ്മദ് കലീമുദ്ദീന്‍ മുജാഹിരിക്ക് ജാമ്യം

Published

|

Last Updated

റാഞ്ചി |  അല്‍ഖാഇദ ബന്ധം ആരോപിച്ച്, യു എ പി എ ചുമത്തി ജാര്‍ഖണ്ഡ് പോലീസ് ജയിലിലടച്ച മൗലാന മുഹമ്മദ് കലീമുദ്ദീന്‍ മുജാഹിരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കലീമുദ്ദീന് അല്‍ഖാഇദ ബന്ധത്തിനോ എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനോ ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച്‌കൊണ്ട് ജാര്‍ഖണ്ഡ് ഹൈക്കോടതി പറഞ്ഞു.

2019 സെപ്റ്റംബറിലാണ് അല്‍ഖ്വയ്ദ ബന്ധമാരോപിച്ച് ഭീകരവിരുദ്ധ സേന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കലീമുദ്ദീന് അല്‍ഖാഇദ ഭീകരരുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആള്‍ക്കാരെ പാക്കിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നെന്നും ആരോപിച്ചായിരുന്നു അറസ്റ്റ. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നയാളാണ് മുജാഹിരിയെന്നും രണ്ട് ഗൂഢാലോചകരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ ചില ദേശവിരുദ്ധ ഗ്രൂപ്പുകളില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ഇവക്കൊന്നും ഒരു തെളിവും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് കോടതി മുജാഹിരിക്ക് ജാമ്യം അനുവദിച്ചത്.

Latest