Connect with us

National

പ്രചാരണങ്ങള്‍ക്ക് കരുത്തേകാന്‍ മോദിയും രാഹുലും നാളെ ബിഹാറില്‍

Published

|

Last Updated

പാറ്റ്‌ന |  കൊവിഡ് കാലത്തും വാശിയേയറിയ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ബിഹറില്‍ മുന്നണികള്‍ക്ക് കരുത്തേകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കളത്തിലിറങ്ങും. റോഹ്തസ്, ഗയ, ഭഗല്‍പുര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളിലാണ് മോദി നാളെ പ്രസംഗിക്കുക. ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ താരപ്രചാരകനായാണ് രഹുല്‍ എത്തുക.
നവാഡയിലെ ഹിസ്വ, ഭഗല്‍പുരിലെ കഹല്‍ഗാവ് എന്നിവിടങ്ങളിലാണ് രാഹുലിന്റെ നാളത്തെ പൊതുയോഗങ്ങള്‍.

ഒക്ടോബര്‍ 28നാണ് ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് തുടക്കത്തിലെല്ലാം പ്രചാരണങ്ങള്‍ മുന്നോട്ട് പോയത്. ഒന്നാംഘട്ട പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ഇത് കൃത്യമായി പാലിക്കപ്പെടുമോയെന്ന ആശങ്കയും ശക്തമാണ്. മോദിയെ കൂടാതെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് എന്‍ ഡി എയുടെ താരപ്രചാരകന്‍. ഇരു മുന്നണിക്കുമായി എനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിഹാറിലെത്തും.