Connect with us

Kerala

സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ ആരോപണങ്ങളുമായി വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് വി ഡി സതീശന്‍. ലൈഫ് മിഷനില്‍ വന്‍ തട്ടിപ്പാണ് നടന്നത്. ധാരണാപത്രം ഒപ്പിട്ട ശേഷം സര്‍ക്കാര്‍ തുടര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. പദ്ധതിയുടെ ഭാഗമായി ഒമ്പതര കോടി രൂപ കൈക്കൂലി കൊടുത്തിട്ടുണ്ട്. 20 കോടി രൂപയുടെ പദ്ധതിക്കു വേണ്ടി നാലരക്കോടി രൂപ താന്‍ കൈക്കൂലി കൊടുത്തെന്ന് യൂണിടാക് നിര്‍മാണ കമ്പനിയുടെ മുതലാളി എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി കൊടുത്തതാണ്. നാലരക്കോടി കൈക്കൂലി കൊടുത്തത് തനിക്കറിയാമായിരുന്നുവെന്ന് ധനമന്ത്രിയും വ്യക്തമാക്കുകയുണ്ടായി. ഈ നാലരക്കോടിയുടെ കാര്യം മാത്രമേ പുറത്തു വന്നിട്ടുള്ളൂ. ബാക്കി അഞ്ചു കോടി എവിടെയാണെന്ന് സതീശന്‍ ചോദിച്ചു. ബെവ്‌കോ ആപ്പിലെ സഖാവിന് ഈ അഞ്ചുകോടിയുമായി ബന്ധമുണ്ടോയെന്ന് സര്‍ക്കാര്‍ പറയണം.

[irp]

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ തുക സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ചോര്‍ത്തിക്കൊടുത്തു എന്നും അദ്ദേഹം ആരോപിച്ചു. കണ്‍സള്‍ട്ടന്‍സിക്ക് കരാറുകള്‍ നല്‍കുന്നത് സര്‍ക്കാറിന്റെ ദൗര്‍ബല്യങ്ങളിലൊന്നാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യം രണ്ട് കണ്‍സള്‍ട്ടന്‍സികളെയാണ് ഏല്‍പ്പിച്ചത്. അദാനിയുമായി മത്സരിക്കുമ്പോ അദാനിയിടെ അമ്മായിയച്ഛനെ തന്നെ ആദ്യത്തെ കണ്‍സള്‍ട്ടന്‍സി ആക്കണമായിരുന്നോവെന്നും സതീശന്‍ ചോദിച്ചു.

---- facebook comment plugin here -----

Latest