Connect with us

National

ആഗ്രയിൽ ബസ് പിടിച്ചെടുത്ത സംഭവം: പോലീസിന് നേരെ വെടിയുതിർത്ത് പ്രതികൾ

Published

|

Last Updated

ലക്‌നോ| ആഗ്രയിൽ ഫിനാൻസ് കമ്പനി പിടിച്ചെടുത്ത ബസ് ഹരിയാനയിലെ ഫത്തേഹാബാദിൽ പരിശോധനക്കായി തടഞ്ഞ പോലീസിന് നേരെ വെടിയുതിർത്ത് ജീവനക്കാർ. പോലീസ് തിരിച്ച് വെടിയുതിർത്തതിനെ തുടർന്ന് അക്രമികളിൽ ഒരാളുടെ കാലിന് പരുക്കേൽക്കുകയും മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ഇന്നലെ യു പിയിലെ ആഗ്രയിൽ യാത്രക്കാരുമായി പോയ ബസ് ഫിനാൻസ് കമ്പനി ജീവനക്കാർ പിടിച്ചെടുത്തത്. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് പോയ ബസാണ് മാൽപുര പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ച് തടഞ്ഞതെന്ന് പോലീസ് പറഞ്ഞു.

കാലിന് വെടിയേറ്റ പ്രദീപ് ഗുപ്തയാണ് സംഭവത്തിന് പിന്നിലെ പ്രധാന പ്രതി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Latest