Connect with us

Ongoing News

കരിയറിന്റെ തുടക്കവും ഒടുക്കവും റണ്ണൗട്ടില്‍; ഇടയിലെ പടയോട്ടം ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നത്

Published

|

Last Updated

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രിയപ്പെട്ട താരം മഹേന്ദ്ര സംിഗ് ധോണിയുടെ അന്താരാഷ്ട്ര കരിയര്‍ തുടങ്ങിയതും അവസാനിച്ചതും റണ്ണൗട്ടില്‍. ബംഗ്ലാദേശിനെതിരെ ചത്തോഗ്രാമില്‍ നടന്ന തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സ്‌കോര്‍ ബോര്‍ഡ് തുറക്കാനാവാതെയായിരുന്നു ധോണിയുടെ മടക്കം. 2004 ഡിസംബര്‍ 23ന് തന്റെ 23ാം വയസ്സിലായിരുന്നു ഇത്. പിന്നീട് ലോകകപ്പ് ജയമടക്കമുള്ള നിരവധി അവിസ്മരണീയ നേട്ടങ്ങളും മുഹൂര്‍ത്തങ്ങളും സൃഷ്ടിച്ച ശേഷം 2019 ജൂലൈ ഒമ്പതിന് ന്യൂസിലന്‍ഡിനെതിരെ നടന്ന ലോകകപ്പ് സെമിയില്‍ രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ ക്രീസിലെത്തുന്നതിന് ഇഞ്ചുകള്‍ മാത്രം അകലെ ആ അതുല്യ പ്രതിഭ റണ്ണൗട്ടായി. തന്റെ 38ാം വയസ്സില്‍ മാഞ്ചസ്റ്ററിലായിരുന്നു കരിയറിന് അവസാനം കുറിച്ച ഈ മത്സരം. 50 റണ്‍ നേടിയിട്ടും ടീമിനെ ഫൈനലിലെത്തിക്കാനാകാത്തതിന്റെ തീവ്ര വേദന പവലിയനിലേക്കു മടങ്ങുമ്പോള്‍ ധോണിയുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു.

ക്രീസിലെ നിരാശാജനകമായ തുടക്കത്തിനും ഒടുക്കത്തിനും ഇടയില്‍ ധോണി നടത്തിയ പടയോട്ടം ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ബാറ്റു കൊണ്ടും വിക്കറ്റിനു പിന്നില്‍ ഗ്ലൗസ് കൊണ്ടും നായക പ്രതിഭ കൊണ്ടും ധോണി നടത്തിയ ഇന്ദ്രജാല പ്രകടനങ്ങള്‍ ക്രിക്കറ്റ് പ്രേമികളാല്‍ നിറഞ്ഞ ഒരു നാടിന് എന്നെന്നും ഓര്‍മിക്കപ്പെടുന്ന നിരവധി നേട്ടങ്ങളാണ് സമ്മാനിച്ചത്. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയെന്ന തന്റെ ജന്മസ്ഥലത്തെ ക്രിക്കറ്റ് പ്രതിഭയിലൂടെ ലോകത്തിന്റെ നെറുകയിലെത്തിക്കാനും മഹി എന്ന് ആരാധകവൃന്ദം ഓമനപ്പേരിട്ടു വിളിക്കുന്ന എം എസ് ധോണിക്കു കഴിഞ്ഞു.

Latest