Uae
വേദനയായി സഫീർ മോന്താലിന്റെ വിയോഗം

ദുബൈ | ദുബൈയിലെ സജീവ സുന്നി പ്രവർത്തകൻ ചൊക്ലി മോന്താൽ പറമ്പത്ത് സഫീറി(32)ന്റെ നിര്യാണം സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും വേദന പടർത്തി.
അസുഖബാധിതനായതിനെ തുടർന്ന് മാവൂർ എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രാസ്ഥാനിക രംഗത്തും സാമൂഹിക രംഗത്തും നിറഞ്ഞു നിന്ന് പ്രവർത്തിക്കുകയിരുന്ന സഫീർ മാസങ്ങൾക്കു മുന്പാണ് ചികിത്സക്കായി നാട്ടിലേക്കു പോയത്. ദേര കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
ഐ സി എഫ്, ആർ എസ് സി, മഅ്ദിൻ, അൽ മഖർ, സിറാജുൽ ഹുദാ തുടങ്ങിയ സംഘടനാ സ്ഥാപന കമ്മിറ്റികളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെക്കുറിച്ച് നന്മ നിറഞ്ഞ ഓർമകളാണ് സഹപ്രവർത്തകർക്ക് പങ്കുവെക്കാനുള്ളത്.
എസ് എസ് എഫ് തലശ്ശേരി ഡിവിഷൻ സെക്രട്ടറിയായും മോന്താൽ ജുമുഅത്ത് പള്ളി, ഒളവിലം മോന്താൽ മഹല്ല്, എസ് വൈ എസ് മോന്താൽ എന്നിവയിൽ പ്രധാന ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: സൈനബ. ഭാര്യ: റാഹില, മക്കളില്ല. സഹോദരങ്ങൾ അശ്‌റഫ്, ഫജ്‌റുദ്ദീൻ ഇസ്മാഈൽ, ശംസുദ്ദീൻ പരേതനായ മുസതഫ.
സഫീർ മോന്തലിന്റെ നിര്യാണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഐ സി എഫ്, ആർ എസ് സി കമ്മിറ്റികൾ അനുശോചനം അറിയിക്കുകയും പ്രാർഥിക്കാൻ അഭ്യർഥിക്കുകയും ചെയ്തു.