Connect with us

International

നേതൃതര്‍ക്കം; ദക്ഷിണാഫ്രിക്കന്‍ ചര്‍ച്ചില്‍ അക്രമികള്‍ അഞ്ച് പേരെ കൊന്നു

Published

|

Last Updated

ജോഹന്നസ്ബര്‍ഗ് | നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇരച്ചുകയറിയ അക്രമി സംഘം അഞ്ച് പേരെ കൊന്നു. ചര്‍ച്ചിലുള്ളവരെ അക്രമികളെ ബന്ദികളാക്കിയിരുന്നു. എന്നാല്‍, അക്രമികള്‍ ബന്ദികളാക്കിയവരെ പോലീസ് രക്ഷപ്പെടുത്തി. ജോഹന്നസ്ബര്‍ഗില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

അക്രമമുണ്ടാക്കിയ 40 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധങ്ങളും പിടികൂടി. പെന്തകോസ്തല്‍ ഹോളിനസ്സ് ചര്‍ച്ചിലാണ് സംഭവം. ഔദ്യോഗിക കമ്മിറ്റിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ സംഘമാണ് അക്രമമുണ്ടാക്കിയത്.

2016ല്‍ മുന്‍ നേതാവ് മരിച്ചത് മുതല്‍ ചര്‍ച്ചിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാണ്. 2018ല്‍ അംഗങ്ങള്‍ പരസ്പരം ചര്‍ച്ചിനകത്ത് വെടിവെപ്പ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ചര്‍ച്ചിന്റെ സമ്പത്തില്‍ നിന്ന് 65 ലക്ഷം ഡോളര്‍ കാണാനില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.

Latest