Connect with us

National

പശ്ചിമ ബംഗാളിലെ സീരിയല്‍ കില്ലര്‍ക്ക് വധശിക്ഷ

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ കൊലപാതക പരമ്പരകള്‍ നടത്തിയ കംറുസ്സാമന്‍ സര്‍കാറിന് വധശിക്ഷ. ബലാത്സംഗം, കൊലപാതകം കേസിലാണ് ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലാ കോടതി വധശിക്ഷ വിധിച്ചത്. ഇയാള്‍ ഒമ്പത് സ്ത്രീകളെ കൊന്നതായും രണ്ട് പേരെ ബലാത്സംഗം ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

2019 മെയ് മാസം 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് ഇപ്പോള്‍ വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഈസ്റ്റ് ബര്‍ദ്വാന്‍, ഹൂഗ്ലി ജില്ലകളിലായി 15 കേസുകളാണ് സര്‍കാറിനെതിരെയുള്ളത്. രണ്ട് പേരെയാണ് ഇയാള്‍ ബലാത്സംഗം ചെയ്ത് കൊന്നത്. കൂടാതെ ഏഴ് പേരെ കൊല്ലുകയും ആറ് പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

16നും 75നും ഇടയില്‍ പ്രായമുള്ളവരാണ് ഇരകള്‍. ചില കേസുകളില്‍ കവര്‍ച്ചാ കുറ്റവും ചുമത്തിയിട്ടുമുണ്ട്. 2013നും 2019നും ഇടയിലാണ് എല്ലാ കുറ്റങ്ങളും ഇയാള്‍ നടത്തിയത്.

Latest