Connect with us

National

രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതല്‍ തുറക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്ന രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതല്‍ തുറക്കാന്‍ തീരുമാനിച്ച് കേന്ദ്രം. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം വകുപ്പു മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെയുള്ള സ്മാരകങ്ങളാണ് തുറക്കുക. എന്നാല്‍, ഇക്കാര്യത്തില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര നിലപാടെടുക്കാമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. അതേസമയം, രാജ്യത്തെ 3400 സ്മാരകങ്ങള്‍ മാര്‍ച്ച് 17നു മുമ്പു തന്നെ അടച്ചിരുന്നതായാണ് പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 820 സ്മാരകങ്ങള്‍ നിലവില്‍ തുറന്നിട്ടുണ്ട്. ബാക്കിയുള്ളവയാണ് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടുത്താഴ്ച തുറക്കുക.