Connect with us

Kerala

അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച അങ്കമാലിയിലെ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

Published

|

Last Updated

കൊച്ചി | അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. ഇനിയുള്ള എട്ട് മണിക്കൂര്‍ നിര്‍ണായകമാണ്. തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ മുലപ്പാല്‍ കുടിക്കുകയും കൈ കാലുകള്‍ അനക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷവും കോലഞ്ചേരിയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോള്‍ ഉള്ളത്.

തലയില്‍ കട്ട പിടിച്ച രക്തം കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇന്നലെ കുട്ടി തനിയെ അമ്മയുടെ മുലപ്പാല്‍ കുടിച്ച് തുടങ്ങി. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാല്‍ കുടിക്കുന്നത്. അച്ഛന്‍ ഷൈജു തോമസ് റിമാന്‍ഡിലാണ്.

 

 

Latest