Gulf
അജ്മാൻ ഗൾഫ് മെഡിക്കൽ യൂനിവേഴ്‌സിറ്റി പൂർവ വിദ്യാർഥികൾ കൊറോണക്കെതിരെ രംഗത്ത്

അജ്മാൻ | കൊറോണക്കാലത്ത് അജ്മാൻ ആസ്ഥാനമായ ഗൾഫ് മെഡിക്കൽ യൂനിവേഴ്‌സിറ്റി പൂർവ വിദ്യാർഥികൾ അഞ്ച് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങളിൽ മുൻ നിരയിൽ പ്രവർത്തിക്കുന്നുവെന്ന് യൂനിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു. 22 വർഷം മുമ്പാണ് യൂനിവേഴ്സിറ്റി ആരംഭിച്ചത്. 85 രാജ്യങ്ങളിലായി 2,000 പൂർവവിദ്യാർഥികൾ ലോകമെങ്ങുമുണ്ട്. അവർ യു എ ഇയിലും പുറത്തും ആരോഗ്യ സംരക്ഷണ മേഖലക്ക് കാര്യമായ സംഭാവനകൾ നൽകുന്നു. അറുപതിലധികം അന്താരാഷ്ട്ര സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും സർവകലാശാലക്കു കൂട്ടുകെട്ടുള്ളത് അവർക്കു ഗുണം ചെയ്തു. യു എ ഇയിലെ പല ആശുപത്രികളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്വദേശി വിദ്യാർഥികളും അക്കൂട്ടത്തിലുണ്ട്.
“ഗൾഫ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയും തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തുംബെ അക്കാദമിക് ആശുപത്രികളുടെ ശൃംഖലയും സമ്പദ്വ്യവസ്ഥയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് റൂളേഴ്‌സ് കോർട്ട് ചെയർമാൻ ഡോ. മജിദ് ബിൻ സഈദ് അൽ നുഐമി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ. ജിഎംയുവിന്റെ പൂർവ വിദ്യാർഥികൾ യു എ ഇയിലും മറ്റ് രാജ്യങ്ങളിലും ധാരാളം നേട്ടങ്ങൾ നേടിയിട്ടുണ്ട്; അവരിൽ ഭൂരിഭാഗവും യു എ ഇ പൗരന്മാരാണ്.
22 വർഷം മുമ്പ് ആരംഭിച്ചത് മുതൽ, 85 ദേശീയതകളുള്ള 2000 ഓളം വിദ്യാർഥികൾ ജി എം യുവിൽ നിന്ന് വിജയിക്കുകയും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്നു
മാത്രമല്ല, രാജ്യത്തെ 20 ശതമാനം ഡോക്ടർമാരും മറ്റ് 60 ശതമാനം ആരോഗ്യപരിപാലന വിദഗ്ധരും ജിഎംയുവിൽ നിന്നും തുംബെ ഹോസ്പിറ്റൽ ശൃംഖലയിൽ നിന്നും വിവിധ വർഷങ്ങളിൽ ബിരുദം നേടിയവരാണ്. ഇത് രാജ്യത്തിന്റെയും പ്രദേശത്തിൻറെയും ആരോഗ്യ സംരക്ഷണ രംഗത്ത് കാര്യമായ സ്വാധീനം ചെലുത്തുന്നു. ജി എം യു കോളേജ് ഓഫ് ഹെൽത്ത് സയൻസസിൽ നിന്ന് 2012 ൽ ഫിസിക്കൽ തെറാപ്പി (ബിപിടി) ബിരുദം നേടിയ ഇമറാത്തി പൂർവ വിദ്യാർഥി, ആഇശ മുഹമ്മദ് അൽ നുഐമി രാജ്യത്തെ ഫുട്‌ബോൾ ടീം തെറാപ്പിസ്റ്റാണ്., ജി എം യു കോളേജ് ഓഫ് ഫാർമസിയിലെ 2016 ബാച്ചിലെ ബിരുദധാരിയായ ഡോ. അംന അൽസാരി, ബിരുദം നേടിയ വർഷം മുതൽ ദുബൈ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഇൻപേഷ്യന്റ് ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു.