Connect with us

Covid19

കൊവിഡ് ലാബില്‍ സൃഷ്ടിച്ച കൃത്രിമ വൈറസ്: നിതിന്‍ ഗഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി | ലോകം മുഴുവന്‍ നാശം വിതച്ചുകൊണ്ടരിക്കുന്ന കൊവിഡ് 19 വൈറസ് പ്രകൃതിയില്‍ നിന്ന് ഉണ്ടായതല്ലെന്നും കൃത്രിമമായി ലാബില്‍ സൃഷ്ടിച്ചതാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങള്‍ കൊവിഡ് ചൈനീസ് നിര്‍മിതമാണെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ഒരു കേന്ദ്രമന്ത്രിയും വൈറസ് നിര്‍മിക്കപ്പെട്ടതാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയരിക്കുന്നത്.

കൊവിഡിനൊപ്പമുള്ള ജീവിതകല ഇനി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതൊരു പ്രകൃതി ദത്ത വൈറസല്ല. ഇത് കൃത്രിമ വൈറസാണ്. ഇപ്പോള്‍ലോകത്തെ പല രാജ്യങ്ങളും സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കുന്നതിനെകുറിച്ച് ഗവേഷണം നടത്തുകയാണ്. വാക്‌സിന്‍ നിലവില്‍ ലഭ്യമല്ല. എത്രയും പെട്ടെന്ന് വാക്‌സിന്‍ ലഭ്യമാവും എന്നാണ് പ്രതീക്ഷ. അതു കഴിഞ്ഞാല്‍ പിന്നീട് യാതൊരു പ്രശ്‌നവുമുണ്ടാവില്ലെന്നും ഗഡ്കരി പറഞ്ഞു.നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ കുറിച്ച് എന്‍ ഡി ടിവിയോട് സംസാരിക്കവെയായിരുന്നു മന്ത്രി.

വൈറസിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ നമുക്ക്ചില നല്ല രീതിശാസ്ത്രം ആവശ്യമാണ്. ഇത് അപ്രതീക്ഷിതമാണ്, കാരണം ഇത് ലബോറട്ടറിയില്‍ നിന്നുള്ള ഒരു വൈറസ് ആണ്. ഇത് പ്രകൃത്യാ ഉള്ള വൈറസല്ല, അതിനാല്‍ ലോകം ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞു, ഇന്ത്യ തയ്യാറാണ്. ശാസ്ത്രജ്ഞരും തയ്യാറാണ്. അതിന് ഒരു പരിഹാരം കണ്ടെത്തിയ ശേഷമേനമുക്ക് ആത്മവിശ്വാസത്തോടെ നടക്കാന്‍ കഴിയൂ. ഒരു വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ പിന്നീട് ഒരു പ്രശ്‌നവുമുണ്ടാകില്ല. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇനിയും ലോക്ക്ഡൗണ്‍ നീട്ടിയാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. നമ്മള്‍ വൈറസിനെതിരെ പോരാടേണ്ടതുണ്ട്, പക്ഷേ അതോടൊപ്പം ഒരു സാമ്പത്തിക യുദ്ധവും കൂടി നാം നടത്തുന്നുണ്ട്. നമ്മുടേത് ഒരു ദരിദ്ര രാജ്യമാണ്, പ്രതിമാസം ലോക്ക്ഡൗണ്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest