Kerala
പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബി ജെ പി നേതാവ് അറസ്റ്റില്‍
കണ്ണൂർ | കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജനാണ് പിടിയിലായത്. പാനൂർ പൊയിലൂരിലെ ബി ജെ പി കേന്ദ്രത്തിൽനിന്നും തലശേരി ഡി വൈ എസ് പിയാണ് ഇയാളെ പിടികൂടിയത്.
ബി ജെ പി അധ്യാപക സംഘടന നേതാവുകൂടിയായ പ്രതി പത്മരാജനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. തലശേരി ഡി വൈ എസ് പി. കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘത്തിനായിരുന്നു പോക്സോ കേസ് അന്വേഷണ ചുമതല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം സംസ്ഥാനത്തിന് പുറത്തേക്ക് തെരച്ചിൽ വ്യാപിപ്പിക്കുന്നതിന് തടസമുണ്ടായിരുന്നെങ്കിലും പൊയിലൂരിലെ ബി ജെ പി കേന്ദ്രത്തിൽനിന്നുതന്നെയാണ് പ്രതിയെ പിടികൂടിയത്.
വിദ്യാര്‍ഥിനിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്. വിധ സംഘടനകള്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉണ്ടായി. അറസ്റ്റ് വൈകുന്നതില്‍ പോലീസിനെതിരെ മന്ത്രി കെ കെ ശൈലജയടക്കം രംഗത്തെത്തിയിരുന്നു.