Connect with us

Covid19

കോവിഡ്19 മാനസിക സമ്മര്‍ദ്ദം കൂട്ടുന്നുവോ? ;യുഎഇ നിവാസികള്‍ക്ക് മനഃശാസ്ത്ര വിദഗ്ദരോട് സംസാരിച്ചു പരിഹാരം തേടാം

Published

|

Last Updated

ദുബൈ  | നേരിയ പനിയും ജലദോഷവും വന്നാല്‍ കൊറോണ ബാധിച്ചുവോയെന്ന അമിത ഉത്കണ്ഠ. കൊറോണ ബാധയെ തുടര്‍ന്നുള്ള സാമൂഹ്യസാമ്പത്തിക പ്രതിസന്ധികള്‍ ജോലിയെയും പ്രവാസ ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക. ഒപ്പമുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചാല്‍ ഇനി എന്ത് ചെയ്യുമെന്നോര്‍ത്തുള്ള മാനസിക സമ്മര്‍ദ്ദം. കൊറോണക്കാലത്ത് ഏറെപ്പേരും കടന്നു പോകാന്‍ സാധ്യതയുള്ള മാനസിക പ്രശ്‌നങ്ങളാണ് ഇവയെല്ലാം. മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഇത്തരം പ്രശ്!നങ്ങള്‍ വലയ്ക്കുന്നുവെങ്കില്‍ ഇനി മാനസികാരോഗ്യ വിദഗ്ദരോട് തുറന്നു സംസാരിച്ചു പരിഹാരം കാണാം. മാനസികാരോഗ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ യുഎഇ നിവാസികള്‍ക്കായി മൈന്‍ഡ്‌ടോക്ക് ഹെല്‍പ്പ്‌ലൈന്‍ തുറന്നിരിക്കുകയാണ് പ്രമുഖ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍. ഇന്ത്യയിലെ പ്രമുഖ മാനസികസാമൂഹ്യ പുനരധിവാസ കേന്ദ്രമായ കഡബംസ് ഗ്രൂപ്പുമായി ചേര്‍ന്നാണ് നിരവധി മനഃശാസ്ത്ര വിദഗ്ദരുടെ സേവനം ലഭ്യമാക്കിക്കൊണ്ടുള്ള മൈന്‍ഡ്‌ടോക്ക് സേവനം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങി നിരവധി ഭാഷകളില്‍ സേവനം ലഭ്യമാണ്.

കൊറോണ വ്യാപനം തടയാന്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്, ശാരീരിക അകലം പാലിക്കണം, യാത്രകള്‍ പാടില്ല, ക്വാറന്റൈനിലാവണം തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പലരെയും മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് മനഃശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കൊറോണ ജനങ്ങളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നതായും മാനസികാരോഗ്യം ഉറപ്പാക്കാന്‍ പിന്തുണ നല്‍കണമെന്നുമാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളത്. രോഗത്തെപ്പറ്റിയുള്ള ഭയവും ഉത്കണ്ഠയും കുട്ടികളിലും മുതിര്‍ന്നവരിലും മാനസിക സമ്മര്‍ദ്ദമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനെ മറികടക്കുന്നതിലൂടെ ഒപ്പമുള്ളവരെയും സമൂഹത്തെയും കരുത്തരാക്കാമെന്നുമാണ് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെയും ഉപദേശം.

ഈ ലക്ഷ്യങ്ങളോടെ സ്ഥാപിച്ച മൈന്‍ഡ്‌ടോക്ക് ഹെല്‍പ്പ്‌ലൈനിലൂടെ കൊറോണയുമായി ബന്ധപ്പെട്ട ഏതു മാനസിക പ്രശ്!നങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സഹായം തേടാം. ആഴ്ചയില്‍ മുഴുവന്‍ ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈനില്‍ ആദ്യഘട്ടത്തില്‍ പത്തോളം സൈക്കോളജിസ്റ്റുകളുടെ സഹായമാണ് ലഭ്യമാക്കുക. കുട്ടികളുടെയും യുവാക്കളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യം, അഡിക്ഷന്‍ മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്യമുള്ള ഡോക്ടര്‍മാരാണ് ഹെല്‍പ്പ്‌ലൈനിലുള്ളത്.

സേവനം ലഭ്യമാക്കാനായി 8005546 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കുക. വിപിഎസ് ഹെല്‍ത്ത്‌കെയര്‍ വെബ്‌സൈറ്റ് (www.vpshealth.com) സന്ദര്‍ശിച്ചും ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാം. വീഡിയോ കോണ്ഫറന്‌സിലൂടെയാണ് ആള്‍ക്കാരുമായി ഡോക്ടര്മാര്‍ ആശയവിനിമയം നടത്തുക.

കൊറോണ തടയാനുള്ള കര്‍ശന നടപടികളുടെ ഭാഗമായി ആള്‍ക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദവും ഉത്ക്കണ്ഠയും പരിഭ്രാന്തിയുമൊക്കെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവരെ ആശുപത്രിയില്‍ എത്തിക്കാതെ തന്നെ സഹായിക്കാനാണ് ശ്രമമെന്നും ദുബായിലെ വിപിഎസ്‌മെഡിയോര്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. റീന തോമസ് പറഞ്ഞു.

മഹാമാരിയുടെ കാലത്തു ജനങ്ങള്‍ക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭ്യമാക്കുകയെന്നത് കടമയാണെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ദുബായ് ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് സിഇഒ ഡോ. ഷാജിര്‍ ഗഫാര്‍ വ്യക്തമാക്കി. മുതിര്‍ന്നവരും കുട്ടികളുമെല്ലാം അവരുടെ സാധാരണ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഇതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ വിദഗ്ദര്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോള്‍ ഫ്രീ നമ്പറായ 8005546 വിളിച്ചു ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കുക

അല്ലെങ്കില്‍ വിപിഎസ് വെബ്‌സൈറ്റ് (https://www.vpshealth.com) സന്ദര്‍ശിച്ച് ഡോക്‌റുടെ അപ്പോയിന്റ്‌മെന്റ് നിശ്ചയിക്കുക. തുടര്‍ന്ന് അപ്പോയിന്റ്‌മെന്റ് പ്രകാരം വീഡിയോ കോളിലൂടെ കണ്‍സള്‍ട്ടേഷന്‍.

Latest