Connect with us

Kerala

കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞു; ചികിത്സ കിട്ടാതെ രോഗി മരിച്ചു

Published

|

Last Updated

തലപ്പാടി | കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ചു. ചികിത്സ തേടി മംഗലാപുരത്തെ ആശുപത്രിയിലേക്കു ആംബുലന്‍സില്‍ കൊണ്ടുപോയ 70 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. കര്‍ണാടകയില്‍ പ്രവേശിക്കാനുള്ള പാസ് കാണിച്ചിട്ടും കര്‍ണാടക ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ലെന്നാണ് പരാതി. തലപ്പാടിയിലെ ചെക്ക്‌പോസ്റ്റിലാണ് ആംബുലന്‍സ് തടഞ്ഞത്. കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.

കേരളത്തില്‍ നിന്നുള്ള രോഗികളെ അതിര്‍ത്തിയില്‍ മണ്ണിട്ടു തടയുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ചീഫ് സെക്രട്ടറിയുമെല്ലാം കര്‍ണാടക സര്‍ക്കാറിനെയും കേന്ദ്ര നേതൃത്വത്തെയും സമീപിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല. കര്‍ണാടകയിലേക്ക് രോഗികളെ കടത്തിവിടണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest