Connect with us

National

നിര്‍ഭയ കേസ്: ആരാച്ചാര്‍ തിഹാര്‍ ജയിലിലെത്തി, ഡമ്മി പരീക്ഷണം ബുധനാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തുടങ്ങി. ആരാച്ചാരായ സിന്ധു റാം എന്ന പവന്‍ ജല്ലാദ് ജയിലിലെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ശിക്ഷ നടപ്പിലാക്കേണ്ട തീയതിക്കു മൂന്നു ദിവസം മുമ്പാണ് ആരാച്ചാര്‍ എത്തിയത്.
വധത്തിന്റെ ഡമ്മി പരീക്ഷണം ബുധനാഴ്ച നടത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് കേസിലെ കുറ്റവാളികളായ മുകേഷ് കുമാര്‍ സിംഗ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിംഗ് (31) എന്നിവരുടെ വധശിക്ഷ നടപ്പാക്കുക.

ഏഴു കുട്ടികളുടെ പിതാവായ പവന്‍ യു പിയിലെ മീററ്റ് നിവാസിയാണ്. ഇദ്ദേഹത്തിന്റെ പിതാവായ മമ്മു സിംഗും മുത്തച്ഛന്‍ കല്ലു ജല്ലാദും ആരാച്ചാര്‍മായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പവന്റെ മുതുമുത്തച്ഛനും ആരാച്ചാരായിരുന്നു.

Latest