Connect with us

Kerala

വാളയാര്‍ കേസ്: ആറു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി

Published

|

Last Updated

പാലക്കാട് | വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതി. കേസിലെ ആറു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടാമെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളും സര്‍ക്കാരും നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് മേയില്‍ വീണ്ടും പരിഗണിക്കും. പ്രതികള്‍ രാജ്യം വിട്ടു പോകാന്‍ പോലും സാധ്യതയുണ്ടെന്നതു മുന്‍നിര്‍ത്തിയാണ് ഹൈക്കോടതി അറസ്റ്റിന് നിര്‍ദേശിച്ചത്.

2017 ജനുവരി 13 നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും മാര്‍ച്ച് നാലിന് സഹോദരിയായ ഒമ്പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍, അന്വേഷണ സംഘത്തിന് ആരോപണം തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.