Connect with us

National

ഡല്‍ഹി ആക്രമണത്തിന് പുറകില്‍ സംഘ്പരിവാര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധക്കാരുടെ വീടുകള്‍ക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ വ്യാപക ആക്രമണങ്ങള്‍ സംഘ്പരിവാര്‍ നേരിട്ട് നടത്തിയതെന്ന് ഇരകള്‍. ജയ്ശ്രീരാം വിളിച്ചാണ് കടകള്‍ അടപ്പിക്കുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതെന്ന് അക്രമത്തിന് ഇരയായവരുടെ ബന്ധുക്കള്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ തിരഞ്ഞുപിടിച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നത്. വീടുകളില്‍ നിന്ന് വലിച്ചിറക്കി അക്രമിക്കുന്നു. സംഘ് അനുകൂലികള്‍ കല്ലെറിയുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. സംഘര്‍ഷ മേഖലയില്‍ വ്യാപക കൊള്ളയും നടത്തിയതായി ഇരകള്‍ പറയുന്നു. അക്രമം നടന്ന് ഏറെ നേരം കഴിഞ്ഞാണ് പോലീസ് സംഘര്‍ഷ സ്ഥലത്തേക്ക് എത്തിയത്.

ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഇന്നും ആക്രമണം അരങ്ങേറുന്നുണ്ട്. മാസങ്ങളായി സമാധാന രീതിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ശഹീന്‍ബാഗിനേയും സംഘ് അനുകൂലികള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മടങ്ങിയാല്‍ അക്രമം വര്‍ധിപ്പിക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ശഹീന്‍ബാഗിലെ സമരക്കാര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജിയും എത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest