Connect with us

Kerala

മാനേജ്‌മെന്റ് വീഴ്ച; സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29 കുട്ടികള്‍

Published

|

Last Updated

കൊച്ചി | വിദ്യാര്‍ഥികള്‍ക്ക് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കൊച്ചി തോപ്പുംപടിയിലെ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സി ബി എസ് സി സകൂളിന് മുന്നില്‍ പ്രതിഷേധം. മാനേജ്‌മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിത്താതെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കളുടെ പ്രതിഷേധം. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

29 വിദ്യാര്‍ഥികള്‍ക്കാണ് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാഞ്ഞത്. ബുധനാഴ്ച ഹാള്‍ടിക്കറ്റ് തരാന്‍ വിളിച്ചു വരുത്തിയാണ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന കാര്യം രക്ഷിതാക്കളോട് അറിയിക്കുന്നത്. മറ്റു സ്‌കൂളുമായി ചേര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതോടെയാണ് 29 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതെന്നാണ് ആരോപണം.

മാനേജ്‌മെന്റിനെതിരെ ഗുരുത ആരോപണമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തുന്നത്. ഒരു മാസത്തെ ഫീസ് തരാന്‍ വൈകിയാല്‍ വിദ്യാര്‍ഥികളെ ഇവിടെ വെയിലത്ത് നിര്‍ത്താറുണ്ടായിരുന്നു. പരോക്ഷമായ പെരുമാറ്റമായിരുന്നു മാനേജ്‌മെന്റ് പുലര്‍ത്തിയിരുന്നത്. പല ആവശ്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ഥികളില്‍ നിന്ന് പണം പിഴിഞ്ഞിരുന്നു. ഇതെല്ലാം സഹിച്ച് പത്താം ക്ലാസ് വരെ ഇവിടെ പഠിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം മാനേജ്‌മെന്റിന് ഒരുക്കാനായില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന സമീപനമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.