Connect with us

Gulf

വിസാ കാലാവധി പൂർത്തിയായാൽ രാജ്യം വിടണമെന്ന് ഒമാൻ; മലയാളികൾ ആശങ്കയിൽ

Published

|

Last Updated

മസ്‌കത്ത് | പുതുതായി വിലക്കേർപ്പെടുത്തിയ സെയിൽസ്, പർച്ചേഴ്‌സ് മേഖലകളിൽ ജോലി ചെയ്തുവരുന്ന വിദേശികൾ വിസ കാലാവധി പൂർത്തിയായാൽ രാജ്യം വിട്ടുപോകണമെന്ന് ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിസാ നിരോധന ഉത്തരവിൽ വിശദീകരണം നൽകിയിരിക്കുകയാണ് മന്ത്രാലയം.

സെയിൽസ് റെപ്രസെന്റേറ്റീവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്സ് റെപ്രസെന്റേറ്റീവ് എന്നി തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ വിസാ കാലാവധി കഴിഞ്ഞാൽ പുതുക്കി നൽകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വിസകളിൽ തൊഴിലെടുക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള വിദേശികളെ ഇത് പ്രതികൂലമായി ബാധിക്കും.

രണ്ട് തസ്തികകളിലും നൂറു ശതമാനം സ്വദേശിവത്കരിച്ചുകൊണ്ടു ജനുവരി 29നാണ് മാനവവിഭവ ശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ്പുറത്തിറക്കിയത്. വിസാ വിലക്ക് സംബന്ധിച്ച വിദേശികൾക്കിടയിൾ ആശങ്കയും നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ വിശദീകരണവുമായി മന്ത്രാലയം തന്നെ രംഗത്തെത്തിയത്.
അതേസമയം, സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുകയാണ് ഒമാൻ.