Connect with us

National

ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യും: ബി ജെ പി എംപി

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനകള്‍ ബി ജെ പി നേതാക്കള്‍ തുടരുന്നു. ഏറ്റവും ഒടുവില്‍ വെറുപ്പും അറുപ്പുമുളവാക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത് ബി ജെ പി എം പി പര്‍വേഷ് വര്‍മയാണ്. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്ന് പര്‍വേഷ് വര്‍മ പറഞ്ഞു.

ലക്ഷകണക്കിന് ആളുകള്‍ ഷഹീന്‍ബാഗില്‍ ഒത്തുകൂടിയിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. അവര്‍ നിങ്ങളുടെ വീടുകളിലേക്കെത്തും. നിങ്ങളുടെ പെണ്‍മക്കളേയും സഹോദരിമാരേയും അവര്‍ ബലാത്സംഗം ചെയ്യും. കൊലപ്പെടുത്തുകയും ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് സമയമുണ്ട്. മോദിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാന്‍ വരില്ലെന്നും പര്‍വേഷ് വര്‍മ പറഞ്ഞു.

തിങ്കളാഴ്ച ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടയില്‍ പര്‍വേസ് ശര്‍മ്മ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ബി ജെ പി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂര്‍ പോലും വേണ്ട ഷഹീന്‍ബാഗ് തുടച്ച് നീക്കാനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബി ജെ പി അധികാരം പിടിച്ചാല്‍ തന്റെ മണ്ഡലത്തിലെ മുഴുവന്‍ പള്ളികളും പൊളിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ ഷഹീന്‍ ബാഗിലെ പ്രതിഷേധത്തെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും അനുരാഗ് ഠാക്കൂറും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ പ്രധാന അജന്‍ഡയായി ഷഹീന്‍ ബാഗിലെ സമരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബി ജെ പി നീക്കം.