Connect with us

Kerala

പാര്‍ട്ടി അച്ചടക്കം എല്ലാവര്‍ക്കും ബാധകം; മുല്ലപ്പള്ളിക്ക് കെ മുരളീധരന്റെ മറുപടി

Published

|

Last Updated

കോഴിക്കോട്‌  |  പുതിയ ഭാരവാഹികളുടെ യോഗത്തില്‍ തന്നെ വിമര്‍ശിച്ച കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കെ മുരളീധരന്‍ എം പി. ഭാരവാഹികള്‍ പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്നും സമൂഹ മാധ്യമങ്ങള്‍ വഴി എന്തും വിളിച്ചുപറയാമെന്ന് ആരും കരുതേണ്ടെന്നും രാവിലത്തെ യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച മുരളി അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞു. പരസ്യ പരസ്യ പ്രസ്താവന പാടില്ലെന്ന് തന്നെയാണ് തനിക്കും പറയാനുള്ളത്. ശൗര്യം കാണിക്കേണ്ടത് തന്നോടല്ല. മോദിയോടും പിണറായിയോടുമാണെന്നും മുരളീധരന്‍ പറഞ്ഞു.

മോഹന്‍ ശങ്കറിന്റെയും ഭാരവാഹിത്വത്തെ എതിര്‍ക്കുന്നവര്‍ തിരഞ്ഞുനോക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. മുരളിയെ പാര്‍ട്ടിവിട്ടതിനെ പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഇതിനും മുരളി മറുപടി നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് അനുസരിച്ച് പുറകോട്ട് തിരിഞ്ഞുനോക്കിയെങ്കിലും താന്‍ ഒന്നും കണ്ടില്ലെന്നായിരുന്നു മറുപടി.

ബൂത്തിലിരിക്കേണ്ടവരെല്ലാം കെ പി സി സിയിലെത്തിയെന്നും രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ് പുറത്ത് വന്ന പുനസംഘടനാ ലിസ്റ്റെന്നും മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. സോനയുടേയും മോഹന്‍ ശങ്കറിന്റെയും ഭാരവാഹിത്വത്തെ പരസ്യമായി വിമര്‍ശിച്ച മുരളീധരന് പട്ടികയില്‍ അനര്‍ഹരാരും ഇല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറിനെ ഭാരവാഹിയായി നിര്‍ദ്ദേശിച്ചിരുന്നു എന്നും കെ മുരളീധരന്‍ കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞ് നോക്കണമെന്നും മുല്ലപ്പള്ളി തുറന്നടിക്കുകയും ചെയ്തിരുന്നു.

 

 

Latest