Connect with us

National

തെലങ്കാന ഏറ്റ്മുട്ടല്‍ കൊലപാതകം: വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഹൈക്കോടതി

Published

|

Last Updated

ഹൈദരാബാദ്:തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തെലങ്കാനഹൈക്കോടതിയുടെ ഉത്തരവിട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബന്ധുക്കളുടെ ഹരജിയിലാണ് കോടതി ഇടപെടല്‍.

ഡിസംബര്‍ ആറിന് രാവിലെയാണ് വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ഗാന്ധി മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

നവംബര്‍ 27നാണ് വനിതാ മൃഗഡോക്ടറെ ഇവര്‍ ബലാത്സംഗത്തിനിരയാക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. നവംബര്‍ 28ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ഷംഷാദ്ബാഗില്‍നിന്ന് കണ്ടെത്തുകയായിരുന്നു.

Latest