Connect with us

Kerala

ഷഹലയുടെ മരണം: സ്‌കൂള്‍ അധികൃതരും ഡോക്ടറും ഗുരുതര വീഴ്ച വരുത്തിയെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്

Published

|

Last Updated

കൊച്ചി: ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥി ഷഹ്‌ല ഷിറിന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും ഡോക്ടറും ഗുരുതര വീഴ്ച വരുത്തിയതായി ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. സ്‌കൂളിലും ആശുപത്രിയിലും വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടാത്തതു കൊണ്ടാണ് കുട്ടി മരിച്ചതെന്ന് മൊഴികളിലും ആശുപത്രി രേഖകളിലും നിന്നു വ്യക്തമാണെന്നുകല്‍പറ്റ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ എന്‍ ഹാരിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പാമ്പ് കടിയേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാതെ അരമണിക്കൂറെങ്കിലും സ്‌കൂളില്‍ പാഴാക്കി. പിതാവെത്തി ഒറ്റക്ക് കുട്ടിയെ തോളിലേറ്റി ഓട്ടോയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയ കാഴ്ച ദുഃഖകരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആന്റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ബോധ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജുഡീഷ്യല്‍ സമിതികള്‍ വേണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്ദുല്‍ റഹിമിനു കൈമാറി.

Latest