Connect with us

Kerala

രമയുടെ ശരീരത്തില്‍നിന്നും കണ്ടെടുത്തത് അഞ്ച് വെടിയുണ്ടകള്‍; റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ആവശ്യം

Published

|

Last Updated

പാലക്കാട്: അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു.കൊല്ലപ്പെട്ട കാര്‍ത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണു മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന് അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് മൃതദേഹം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നു പോലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണു നടപടി.

മൃതദേഹങ്ങള്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ കലക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം, കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ ശരീരത്തില്‍നിന്ന് അഞ്ച് വെടിയുണ്ടകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. തലയില്‍ ഉള്‍പ്പെടെ ഇവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്. രമയുടേയും കാര്‍ത്തിയുടേയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

Latest