Connect with us

Kerala

വാളയാര്‍: തന്നെ വിസ്തരിച്ചില്ലെന്ന് അഞ്ചാം സാക്ഷി

Published

|

Last Updated

തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ രക്ഷപ്പെട്ടതില്‍ പോലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ച തുറന്നുകാട്ടി സാക്ഷി. കേസിലെ അഞ്ചാം സാക്ഷിയായ അബ്ബാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും തന്നെ വിസ്തരിക്കാന്‍ തയ്യാറായില്ലെന്ന് അബ്ബാസ് പറഞ്ഞു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്നും പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകില്ലെന്നും അബ്ബാസ് പറഞ്ഞു.

അതിനിടെ തന്റെ രണ്ടാമത്തെ മകളുടേത് കൊലപാതകമാണെന്ന് പോലീസിനോട് ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും മുഖവിലക്കെടുത്തില്ലെന്ന പരാതിയുമായി പിതാവ് രംഗത്തെത്തി. അവള്‍ ആത്മഹത്യ ചെയ്യില്ലെന്ന് താന്‍ പറഞ്ഞു. ഒമ്പത് വയസുകാരി തൂങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ട്. കൊന്ന ശേഷം കെട്ടിതൂക്കിയതാവാം. ഇത് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ആത്മഹത്യാണെന്ന് സമര്‍ഥിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. അതിനിടെ പ്രദേശത്തുള്ളവരേയും സംഭവ സ്ഥലത്തുള്ളവരേയും സാക്ഷിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി മാതാവും ആരോപിച്ചു.

Latest