Connect with us

National

വോട്ടിംഗ് യന്ത്രത്തിൽ അട്ടിമറി നടത്തിയെന്ന് തുറന്ന് പറഞ്ഞ് ബി ജെ പി സ്ഥാനാർഥി

Published

|

Last Updated

മുംബൈ: വോട്ടിംഗ് യന്ത്രത്തിൽ താൻ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഹരിയാനയിലെ ബി ജെ പി സ്ഥാനാർഥി. പുറത്ത് വന്ന ഒരു വീഡിയോയിലാണ് ഹരിയാനയിലെ അസന്ധ് മണ്ഡലത്തിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി ബക്ഷിക് സിംഗ് വിർക് യന്ത്രത്തിൽ താൻ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് പറയുന്നത്.

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണിൽ അമർത്തിയാലും വോട്ട് മുഴുവൻ ബി ജെ പിക്ക് ലഭിക്കുമെന്ന് തന്റെ അണികളോട് ബക്ഷിക് വിർക് പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. ആരൊക്കെ ആർക്കാണ് വോട്ട് ചെയ്‌തെന്ന് താൻ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നു.ബക്ഷികിന്റെ ഈ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. മുൻ എം പിയും കോൺഗ്രസ് നേതാവുമായ ദീപേന്ദർ സിങ് ഹൂഡ വീഡിയോ ട്വീറ്റ് ചെയ്തു. അതേസമയം, വീഡിയോ വ്യാജമാണെന്നും തന്നെയും പാർട്ടിയെയും കരിവാരിത്തേക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും ബക്ഷിക് സിംഗ് പ്രതികരിച്ചു.