Connect with us

National

ദേശീയ ഹോക്കി താരം റെയില്‍വെ സ്‌റ്റേഷനില്‍ ചികിത്സ ലഭിക്കാതെ മരിച്ചു

Published

|

Last Updated

പുതുച്ചേരി: ട്രെയിന്‍ യാത്രയ്ക്കിടെ ചികിത്സ ലഭിക്കാതെ ദേശീയ ഹോക്കി ജൂനിയര്‍ ടീം മുന്‍ താരം മരിച്ചു. കൊല്ലം പുലമണ്‍ സ്വദേശി മനുവാണ് മരിച്ചത്.

ട്രെയിനില്‍ വെച്ച് ഹൃദയാഘാതമുണ്ടായ മനുവിന് ചികിത്സ ലഭ്യമാക്കാനോ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യമോ റെയില്‍വേ ഒരുക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അരമണിക്കൂറോളം മരണത്തോട് മല്ലിട്ട് റയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ശേഷമാണ് മനു മരിച്ചത്.

പുതുച്ചേരിയിലെ വൃന്ദഛല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. റയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് മനുവിന്റെ കുടുംബം. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് മനു. ആറാം തിയതി വൈകീട്ട് കേരളത്തിലേക്ക് തിരിച്ചതായിരുന്നു . നെഞ്ചുവേദന അനുഭവപ്പെടുന്ന കാര്യം ടിടിആറിനെ അറിയിച്ചിരുന്നു. വൃന്ദഛല്‍ റയില്‍വേ സ്റ്റേഷനില്‍ ആംബുലന്‍സ് സൗകര്യം നല്‍കുമെന്ന് ടിടിആര്‍ അറിയിച്ചിരുന്നുവെങ്കിലും ലഭ്യമായില്ല.