Connect with us

National

ഡോക്ടര്‍മാരുടെ പ്രക്ഷോഭം: ചര്‍ച്ചക്കു തയാറായി മമത, ഇന്ന് സമര പ്രതിനിധികളെ കാണും

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സമരത്തിലുള്ള ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഉച്ചക്കു ശേഷം മൂന്നിന്
ചര്‍ച്ച നടത്തും. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള സമരം രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ചക്കില്ലെന്നും ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ച് ഉടന്‍ ജോലിയില്‍ പ്ര
വേശിക്കണമെന്നുമുള്ള നിലപാടില്‍ അയവു വരുത്താന്‍ മമത തയാറായത്.

അതിനിടെ, ഒരേയൊരു വ്യക്തിയുടെ പിടിവാശി മൂലമാണ് ആയിരങ്ങളുടെ ജീവന്‍ സന്ദിഗ്ധാവസ്ഥയില്‍ ആയിരിക്കുന്നതെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. വിഷയത്തെ അഭിമാന പ്രശ്‌നമായി കാണുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രിയോടു ചോദിക്കാന്‍ രാജ്യത്തെ പൗരന്മാരാരും തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു. അക്രമത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണം.

ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഐക്യദാര്‍ഢ്യവുമായി എയിംസിലെ ഡോക്ടര്‍മാര്‍ മുന്നോട്ടു വന്നതോടെ പ്രക്ഷോഭം സംസ്ഥാനത്തു നിന്ന് രാജ്യം മുഴുക്കെ വ്യാപിക്കുകയായിരുന്നു.

Latest