Connect with us

National

പോരാട്ടം ഇന്ത്യക്കാരെ നാടുകടത്തുന്ന മൗലികവാദത്തിനെതിരെ: കനയ്യകുമാര്‍

Published

|

Last Updated

ബെഗുസരായ്: ആര്‍ ജെ ഡിയുടെ തന്‍വിര്‍ ഹസന്റെ എതിരാളിയല്ലെന്നും മൗലികവാദവും ജാതിയതയും മാത്രം പറയുന്ന ബി ജെ പി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരാണ് തന്റെ പോരാട്ടമെന്നും കനയ്യകുമാര്‍. ആര്‍ ജെ ഡി സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഒറ്റക്ക് മത്സരിച്ച് ബീഹാറില്‍ നേട്ടമുണ്ടാക്കാനാകുമെന്ന് ബെഗുസരായിലെ സി പി ഐ സ്ഥാനാര്‍ഥിയായ കനയ്യ കുമാര്‍ പറഞ്ഞു.

കേന്ദ്ര മന്ത്രിയെന്നതിനെക്കാളുപരി ഇടക്കിടെ ഇന്ത്യക്കാരെ പാകിസ്ഥാനിലേക്കയക്കുന്ന ഗിരിരാജ് സിങ്ങ്, പാക് വിസാ മന്ത്രിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
താന്‍ ഒരു വര്‍ഷത്തോളമായി ബെഗുസരായില്‍ പ്രചാരണത്തിലാണ്. ഗിരിരാജ് ബെഗുസരായില്‍ നിന്ന് മത്സരിക്കുമെന്ന തരത്തിലുള്ള സംസാരം ഉയര്‍ന്നു വന്നപ്പോള്‍ താന്‍ പ്രവര്‍ത്തനം തുടങ്ങി. ബെഗുസരായില്‍ അയാള്‍ വര്‍ഗീയ വെറി സൃഷ്ടിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ഇവിടെ നിന്ന് മത്സരിക്കാന്‍ താത്പര്യമില്ലാത്ത, ഈ മണ്ഡലം സന്ദര്‍ശിക്കുക പോലും ചെയ്യാത്ത ഗിരിരാജിനെ ബെഗുസരായിലെ ജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുമോ കനയ്യ ചോദിച്ചു.

ആദര്‍ശവാദം സംസാരിക്കേണ്ട പ്രായമാണ് തന്റേതെന്നും, ഒരു കാരണവശാലും ജാതി രാഷ്ട്രീയത്തിലേക്ക് തിരിയില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. തനിക്കെതിരെ അകാരണമായി രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട സമയത്ത് ബെഗുസരായിലെ ജനങ്ങള്‍ നല്‍കിയ പിന്തുണ ഏറെ വലുതാണെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
.