Poem
കൂമൻകുന്ന്
കൂമൻകുന്നിനപ്പുറം
അന്തി സൂര്യനിറങ്ങുമ്പോൾ
ചിന്തകളിൽ ഗതകാല ഗന്ധം
പടർന്നുകയറും
അകലെ ആകാശപ്പരപ്പിലെ
വിചിത്ര ചിത്രങ്ങളിൽ
നീട്ടിക്കരഞ്ഞ് കൂടണയുന്ന
ഇറ്റിറ്റിപ്പുള്ളിന്റെ
നിശ്ചലരൂപങ്ങൾ
മൂകരാവിന് സന്ധ്യ
വഴിമാറി നിൽക്കേ
മുന്നിൽ കരിമ്പുക തുപ്പി
ചെങ്കണ്ണുരുട്ടി മണ്ണെണ്ണ വിളക്ക്
അക്ഷരങ്ങളെ പരതിപ്പരതി
ഇമ തളരുമ്പോൾ
പാതിരാപ്പക്ഷിയുടെ
ദീനസ്വരത്തോടൊപ്പം
കുന്നുമ്പുറത്ത് നിന്ന്
ലഹരിയിൽ കുതിർന്ന
“മക്കളേ” വിളിയുയരുന്നു
ബഹളയാമങ്ങളായി
വെളുക്കുവോളം
---- facebook comment plugin here -----