Connect with us

National

റഫാല്‍ കുരുക്ക് മുറുകുന്നു ; റിലയന്‍സിന്റെ മറ്റൊരു നിഷക്രിയ കമ്പനിയില്‍കൂടി ദസ്സോ നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയില്‍ക്കൂടി ദസ്സോ ഏവിയേഷന്‍ നിക്ഷേപം നടത്തിയതിന്റെ രൈഖകള്‍ പുറത്ത്. റിലയന്‍സ് എയര്‍പോര്‍ട് ഡവലപേഴ്‌സ് ലിമിറ്റിഡ് (ആര്‍എഡിഎല്‍) എന്ന കമ്പനിയില്‍ ദസ്സോ ഏകദേശം 40 കോടി യൂറോ ( 334കോടി രൂപ) 2017 ല്‍ നിക്ഷേപിച്ചുവെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ടു ചെയ്തു. നഷ്ടത്തിലോടുകയും ഒരു രൂപ പോലും ലാഭമുണ്ടാക്കാതിരിക്കുകയും ചെയ്ത ആര്‍എഡിഎല്ലിന് ഇതിലൂടെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നു.

റഫാല്‍ കരാര്‍ നിലവില്‍വന്ന ശേഷമാണ് ഈ നിക്ഷേപമുണ്ടായത്.അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍എഡിഎല്ലില്‍ അവര്‍ക്കുള്ള ഓഹരികളില്‍ 34.7% ഡാസോ ഏവിയേഷനു വിറ്റുവെന്നു റിലയന്‍സിന്റെ രേഖകളിലുണ്ട്. ദസ്സോയുടെ രേഖകളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം 9 ലക്ഷവും 2016-17 വര്‍ഷം 10.35 ലക്ഷം നഷ്ടത്തിലായിരുന്നു ആല്‍എല്‍ഡിഎല്‍ എന്നു കമ്പനി രേഖകള്‍ സൂചിപ്പിക്കുന്നു. വിമാനത്താവങ്ങളില്‍അടിസ്ഥാനസൗ
കര്യങ്ങളൊരുക്കിക്കൊടുക്കുന്ന കമ്പനിക്ക് 2009 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 63 കോടി രൂപയുടെ വിമാനത്താവള വികസന കരാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായില്ല. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര എയര്‍പോര്‍ട് ഡവലപ്‌മെന്റ് കൗണ്‍സില്‍ആര്‍എഡിഎല്ലില്‍നിന്നു വിമാനത്താവളങ്ങളുടെ ചുമതല തിരികെയെടുക്കാന്‍ ആലോചിക്കുകയായിരുന്നു. എന്നാല്‍ 2015 ആഗസ്റ്റില്‍ ആര്‍എല്‍ഡിഎല്ലിന്റെ സഹസ്ഥാപനമായ റിലയന്‍സ് എയ്‌റോസ്ട്രക്ചറിന്റെ അപേക്ഷപ്രകാരം നാഗ്പുരില്‍ അവര്‍ക്ക് 289 ഏക്കര്‍ സ്ഥലം കൗണ്‍സില്‍ അനുവദിച്ചു. 2015 ഏപ്രിലിലാണു റഫാല്‍ കരാര്‍ ഒപ്പിട്ടത്.

Latest