Connect with us

Kerala

ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി പരാമര്‍ശം. സംസ്ഥാന സര്‍ക്കാര്‍തലത്തിലുള്ള അന്വേഷണം പോരേയെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസിനെതിരെ ഉള്‍പ്പെടെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം തുടരവേയാണ് കോടതിയുടെ പരാമര്‍ശം.

അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണണെന്നും നമ്പി നാരായണന് ആദ്യം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കട്ടേയെന്നും കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരില്‍ നിന്ന് തുക ഈടാക്കാമെന്നും കോടതി തുടര്‍ന്നു. കേസില്‍ നാളെയും വാദം തുടരും.

രാവിലെ, കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ വിശദമായ ആന്വേഷണം വേണമെന്നും അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിന്റെ പേരില്‍ നമ്പി നാരായണനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞു.

Latest