Connect with us

Kerala

വരാപ്പുഴ കസ്റ്റഡി മരണം: സി ഐ ക്രിസ്പിന് ഉപാധികളോടെ ജാമ്യം

Published

|

Last Updated

പറവൂര്‍: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സി ഐ ക്രിസ്പിന്‍ സാമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പറവൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സി ഐ ക്രിസ്പിന്‍ സാമിന് പങ്കുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം നിലപാടെടുത്തതോടെയാണ് ജാമ്യം അനുവദിച്ചത്.

കേസിലെ അഞ്ചാം പ്രതിയാണ് ക്രസിപിന്‍. അന്യായമായി തടങ്കലില്‍ വെക്കുക, തെളിവുകള്‍ നശിപ്പിക്കുക, രേഖകളില്‍ തിരിമറി നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രിസ്പിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കസ്റ്റഡി മരണം നടന്ന വരാപ്പുഴ പോലീസ് സ്‌റ്റേഷന്റെ ചുമുതല സി ഐ ക്രിസ്പിനായിരുന്നു.

ഇന്നലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ക്രിസ്പിനെ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.