Connect with us

Gulf

ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് ദാനം 30ന്; ഖലീല്‍ സ്വാലിഹും ഹസ്സ അല്‍ മുഹൈരിയും ഏറ്റുവാങ്ങും

Published

|

Last Updated

അബുദാബി: പന്ത്രണ്ടാമത് അബുദാബി ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് ഏപ്രില്‍ 30 ന് അബുദാബി മനാറത്ത് അല്‍ സഅദിയത്ത് നഗരിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സാഹിത്യം, ബാല സാഹിത്യം തുടങ്ങി എട്ടു വിഭാഗങ്ങളിലായി വിജയികള്‍ക്ക് 7,50,000 ദിര്‍ഹം സമ്മാനം നല്‍കും. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന് കീഴില്‍ സംഘടിപ്പിക്കുന്ന ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് പശ്ചിമേഷ്യന്‍ മേഖലയിലെ ഏറ്റവും സമ്മാനത്തുകയുള്ള അവാര്‍ഡാണ്.

അറബി ഭാഷാ എഴുത്തുകാരെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരാനും അറബി ഭാഷ സംസ്‌കാരത്തെക്കുറിച്ച് മറ്റ് ഭാഷകളിലെ അക്കാദമിക എഴുത്തുകാരെ മനസിലാക്കികൊടുക്കാനും ലക്ഷ്യമിടുന്നതായി അബുദാബി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി. സാഹിത്യ മേഖലയില്‍ നിന്ന് സിറിയയിലെ പ്രമുഖ നോവലിസ്റ്റ് ഖലീല്‍ സ്വാലിഹിന്റെ, ബൈറൂത് ആസ്ഥാനമായുള്ള നോഫല്‍-ഹാഷെറ്റെ അന്റോയ്നെ പ്രസിദ്ധീകരിച്ച ഇക്തബര്‍ അല്‍ നദം എന്ന കൃതിക്കാണ് പുരസ്‌കാരം.

കുട്ടികളുടെ സാഹിത്യമേഖലയില്‍ നിന്ന് സ്വദേശി ഹസ്സ അല്‍ മുഹൈരിയുടെ, യു എ ഇ ആസ്ഥാനമായുള്ള അല്‍ ഹുദ്ഹുദ് പബ്ലിഷിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ പ്രസിദ്ധീകരിച്ച അല്‍ ദിനോര്‍ഫ് എന്ന കൃതിക്കാണ് ഒന്നാം സമ്മനം. സിറിയന്‍ ആഭ്യന്തര യുദ്ധത്തിലകപ്പെട്ട രാജ്യത്തിലെ ആളുകളെയും സ്ഥലങ്ങളെയും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെയും ഖലീല്‍ സ്വാലിഹ് നോവലില്‍ എടുത്തുകാണിക്കുന്നു. ദമാസ്‌കസിനെ ചുറ്റിപ്പറ്റിയുള്ള യാത്രയിലെ ഒരു വായനക്കാരന്റെ അനുഭവങ്ങളാണ് നോവല്‍. നോവല്‍ സിറിയന്‍ ആഭ്യന്തര യുദ്ധ ദുരന്തത്തിന്റെ ഒരു ആന്തരിക കാഴ്ചയാണ്. ജൂറി പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടികളുടെ സാഹിത്യ വിഭാഗത്തില്‍ ഈ വര്‍ഷത്തെ ജേതാവ് സ്വദേശി എഴുത്തുകാരന്‍ ഹസ്സ അല്‍ മുഹൈരിയുടെ അല്‍ ദിനോര്‍ഫ് എന്ന പുസ്തകം സഹിഷ്ണുതയെയും അംഗീകരിക്കലിനേയും സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്നു. ജന്തു ലോകം സംബന്ധിച്ചുള്ള കഥയാണ് ദിനോര്‍ഫിന് ഈ വര്‍ഷത്തെ പുരസ്‌കാരം നല്‍കാനുള്ള കാരണം. പുസ്തകത്തില്‍ തന്റെ യാത്രയിലുടനീളം മൃഗങ്ങളുടെ ശേഷിക്കുന്ന സമാന്തരമായി അദ്ദേഹത്തിന് ഒരു ദിനോസറിനെ കണ്ടെത്താന്‍ കഴിയുന്നു, യുവ എഴുത്തുകാരന്‍ എന്ന വിഭാഗത്തില്‍ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് അല്‍ ഖര്‍മാലവിയുടെ അംതര്‍ സെയ്ഫിയ്യഹ് എന്ന നോവലിന് അര്‍ഹമായി. കെയ്‌റോയിലെ മക്തബത്ത് അല്‍ ദാര്‍ അല്‍ അറബിയാ ലില്‍-കിത്ബ് പ്രസിദ്ധീകരിച്ചത്. വിവര്‍ത്തന വിഭാഗത്തില്‍ ടുണീഷ്യയില്‍ നിന്നുള്ള നിജി എലോണെല്ലി അര്‍ഹമായി. സാഹിത്യ, കലാ വിമര്‍ശനം വിഭാഗത്തില്‍ മൊറോക്കന്‍ അക്കാദമിക് മുഹമ്മദ് മിഷ്ബലിന്റെ കൃതിയായ ഫൈ ബാലഘാഥ് അല്‍ ഹജ്ജാജ് അര്‍ഹമായി. അറബ് സംസ്‌കാരം മറ്റു ഭാഷകളിലും എന്ന വിഭാഗത്തില്‍ ജര്‍മ്മന്‍ ഗവേഷകനായ ഡാഗ് നിക്കോളാസ് ഹാസ്സെ യുടെ അറബിക് ശാസ്ത്രവും തത്ത്വശാസ്ത്രവും നവോത്ഥാനം എന്ന കൃതിക്ക് അര്‍ഹമായി. പ്രസിദ്ധീകരണവും സാങ്കേതികവിദ്യയും എന്ന വിഭാഗത്തില്‍ ബെയ്‌റൂട്ട്, കെയ്‌റോ, ടുണീഷ്യ എന്നിവടങ്ങളില്‍ നിന്ന് പ്രാസദീകരിക്കുന്ന ദാര്‍ അല്‍ തന്‍വീര്‍ അര്‍ഹമായി. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ നിസ്തുല സേവനങ്ങള്‍ നല്‍കിയവര്‍ക്കാണ് അവര്‍ഡ് സമ്മാനിക്കുക.

Latest