Connect with us

National

മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയത് മുതലാളിമാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ

Published

|

Last Updated

ന്യൂഡല്‍ഹി: ഭരണത്തിലേറി മൂന്ന് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയത് മുതലാളിമാാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ. പൊതുമേഖലാ ബേങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്.

കേന്ദ്ര ധനകാര്യമന്ത്രാലയം രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. റിസര്‍വ് ബേങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക പ്രതിഷേധമുയരുന്നതിനിടെയാണ് വന്‍കിട മുതലാളിമാരുടെ വായ്പ എഴുതിത്തള്ളിയ കണക്ക് പുറത്തുവന്നിരിക്കുന്നത്.